ആഗോളസ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ ഇന്ത്യയിലെ അവസരങ്ങള്‍ പ്രധാനമെന്ന് വിദേശ പ്രതിനിധികള്‍

ആഗോളസ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ ഇന്ത്യയിലെ അവസരങ്ങള്‍ പ്രധാനമെന്ന് വിദേശ പ്രതിനിധികള്‍
Trivandrum / December 16, 2022

തിരുവനന്തപുരം: ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രമെന്ന നിലയില്‍ഇന്ത്യയിലെഅവസരങ്ങള്‍ പ്രധാനമാണെന്ന് ഹഡില്‍ഗ്ലോബലിലെവിദേശ പ്രതിനിധികള്‍. ഈ പ്രക്രിയയില്‍കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍റെസംഭാവനകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നുംദ്വിദിന ഹഡില്‍ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍വിദേശ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. 'ഗ്ലോബല്‍സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ്-സുസ്ഥിരആഗോളസ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥസൃഷ്ടിക്കുന്നതിന് ഇന്ത്യക്കുംവിദേശ രാജ്യങ്ങള്‍ക്കും എങ്ങനെ ക്രിയാത്മകമായിസഹകരിക്കാം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 


പക്വത പ്രാപിച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ എന്ന നിലയിലുംസ്റ്റാര്‍ട്ടപ്പ് ശക്തികേന്ദ്രം എന്ന നിലയിലും ഇന്ത്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രതിനിധികള്‍ പറഞ്ഞു. സുസ്ഥിരതയ്ക്കായിഇലക്ട്രോണിക്സ്, ഐടി, ഭക്ഷ്യമേഖല, ആരോഗ്യസുരക്ഷ, ഹോസ്പിറ്റാലിറ്റിഎന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍രാജ്യത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന്അവര്‍ നിര്‍ദ്ദേശിച്ചു.


സ്റ്റാര്‍ട്ടപ്പുകള്‍ഇന്ത്യയെഒരുവിപണിഎന്നതിലുപരി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലമായാണ്കാണുന്നതെന്ന്സ്വിറ്റ്സര്‍ലന്‍ഡിലെ കോണ്‍സല്‍ ജനറലുംസ്വിസ്നെക്സ്സിഇഒയുമായജോനാസ് ബ്രണ്‍ഷ്വിഗ് പറഞ്ഞു. വിപണികണ്ടെത്തല്‍, മൂല്യനിര്‍ണയം, പ്രവേശനം എന്നിവയിലാണ് തങ്ങള്‍ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2016 മുതല്‍ ഇന്ത്യയിലെസ്റ്റാര്‍ട്ടപ്പുകള്‍ക്കായിഒരുകോര്‍ പ്രോഗ്രാം നടത്തിവരുന്നുണ്ട്. ഇതില്‍നിന്നുംമൂല്യനിര്‍ണയ പ്രക്രിയയിലും പങ്കാളിത്തത്തിനുള്ള സാധ്യതകളിലുംസ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതയുംഊര്‍ജ്ജവുംതിരിച്ചറിയാന്‍ കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ഇസ്രായേലിന്‍റെ വളര്‍ച്ചയെ പരാമര്‍ശിച്ച ബ്രണ്‍ഷ്വിഗ്സ്വിറ്റ്സര്‍ലന്‍ഡിനേക്കാള്‍ഏഴിരട്ടി നിക്ഷേപവുംമൂന്നിരട്ടിയൂണികോണുകളും ഇസ്രായേലിന് ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.


ഓസ്ട്രിയയിലെഏകദേശം 40 ശതമാനം സ്റ്റാര്‍ട്ടപ്പുകളുംവിദേശികളായസ്ഥാപകരുടേതാണെന്നും പല കമ്പനികളും വളര്‍ച്ചയ്ക്കായിഅന്താരാഷ്ട്ര ബന്ധം ആഗ്രഹിക്കുന്നുവെന്നും അഡ്വാന്‍റേജ്ഓസ്ട്രിയയിലെവാണിജ്യകൗണ്‍സിലറും ട്രേഡ് കമ്മീഷണറുമായ ഹാന്‍സ്-ജോര്‍ഗ് ഹോര്‍ട്നഗല്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ഓസ്ട്രിയയുടെ 12 ഇന്നൊവേഷന്‍ ഓഫീസുകളിലൊന്ന്ഇന്ത്യയിലാണെന്നും കമ്പനികള്‍ക്ക്ഓസ്ട്രിയയില്‍ഓഫീസുകള്‍സ്ഥാപിക്കാന്‍ എളുപ്പമാണെന്നുംഹോര്‍ട്നഗല്‍ പറഞ്ഞു.
കേരളത്തില്‍ മനുഷ്യവികസനത്തിനു പുറമേ ഭക്ഷ്യമേഖല പ്രധാനമായമിഡില്‍ഈസ്റ്റുമായുള്ള ബന്ധത്തിനും സാധ്യതയുണ്ടെന്ന്റോയല്‍തായ്കോണ്‍സുലേറ്റിലെകൊമേഴ്സ്യല്‍ അഫയേഴ്സ്വൈസ്കോണ്‍സല്‍ തനപത് സംഗറൂണ്‍ പറഞ്ഞു. മൂലധന നികുതിഒഴിവാക്കിയാല്‍ഇന്ത്യക്ക്കൂടുതല്‍വിദേശസ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കാന്‍ കഴിയും. തായ്ലന്‍ഡിലെ ഭക്ഷ്യനിര്‍മ്മാതാക്കളും കെഎസ്യുഎമ്മില്‍ നിന്നുള്ളസ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ ബന്ധംസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.


ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളസഹകരണത്തിനായിഇസ്രായേല്‍ഇന്ത്യയെഉറ്റുനോക്കുന്നുവെന്നുംഇത്ഇരുരാജ്യങ്ങള്‍ക്കും ഫലപ്രദമാകുമെന്നും ദക്ഷിണേന്ത്യയിലെ ഇസ്രയേലിന്‍റെസി.ജി. ഡെപ്യൂട്ടികോണ്‍സല്‍ ജനറല്‍ലിമോര്‍ബ്ലെറ്റര്‍ പറഞ്ഞു. ബെംഗളൂരുവിലെസെന്‍റര്‍ഫോര്‍സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ പ്ലാറ്റ്ഫോമുമായി നിലവില്‍സഹകരിക്കുന്നുണ്ട്. 2023 ല്‍ ചില പരിപാടികള്‍ ആസൂത്രണംചെയ്യുന്നുണ്ട്. ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെകൂടിക്കാഴ്ചയ്ക്ക്ശേഷംഇത്അന്തിമമാക്കുമെന്നും അവര്‍ പറഞ്ഞു. സാങ്കേതികവിദ്യക്ക്ഉയര്‍ന്ന ആവശ്യമുള്ളപ്പോഴും ഇസ്രായേല്‍സര്‍ക്കാര്‍ഗവേഷണ-വികസന മേഖലയില്‍കുറച്ച് നിക്ഷേപമാണ് നടത്തുന്നതെന്നും അവര്‍കൂട്ടിച്ചേര്‍ത്തു. ഇന്‍ക്യു ഇന്നൊവേഷന്‍ ഗ്ലോബല്‍സിഇഒ ഇര്‍ഫാന്‍ മാലിക്മോഡറേറ്ററായിരുന്നു.
 

Photo Gallery

+
Content